Sunday, April 24, 2011

മാനവസേവയാണ് മാധവസേവയെന്ന് ലോകത്തോട് പറഞ്ഞ ഗുരുദേവന്‍ വിട പറഞ്ഞിരിക്കുന്നു. പക്ഷേ, അദ്ദേഹം തീര്‍ച്ചയായും തിരികെ വരും.... വളരെ മുന്‍പെങ്ങോ ഏതോ ഒരു ജന്മത്തില്‍അദ്ദേഹം ഒരു ദേവതാസങ്കല്പത്തെ ഉപാസിച്ച് ഒരു സിദ്ധനായിത്തീര്‍ന്നു. യോഗാവസ്ഥയിലെ ഏറ്റവുംതാഴ്ന്ന തലം. തങ്ങളുടെ അധീനതയിലുള്ള സൂഷ്മശക്തിയെ ഉപയൊഗിച്ച് ഇവര്‍ക്ക് പല അമാനുഷികപ്രവൃത്തികളും ചെയ്യാനാവും. എന്നാല്‍ തങ്ങളിലുള്ള ശക്തിയെ നിരന്തര സാധനയിലൂടെ ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്കു മാത്രമേ കാലക്രമേണ മുക്താവസ്ഥയെ പ്രാപിക്കാനാവൂ. മുക്താവസ്ഥയിലെത്തിയ ഒരാള്‍ പിന്നീട് എങ്ങിനെയെല്ലാം തങ്ങളുടെ ശക്തിയെ ഉപയോഗിച്ചാലുംഅതിന് ഒരു കുറവും സംഭവിക്കില്ല. ഇന്നത്തെ ആഗ്രഹങ്ങളാണ് നാളത്തെ ബാധ്യതയായിത്തീരുന്നത്. ആഗ്രഹങ്ങളെല്ലാം തീര്‍ച്ചയായും പൂര്‍ത്തീകരിക്കേണ്ടി വരും. മോഹക്ഷയമാണ് മോക്ഷം. ആഗ്രഹങ്ങളെല്ലാം സാധിച്ചതിനു ശേഷം മാത്രമേ ഒരാള്‍ക്ക് ജനനമരണചക്രത്തില്‍ നിന്നുംപുറത്തുകടക്കാനാവൂ.. ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇത് അസാധ്യമാണ്. മുക്താവസ്ഥയിലെത്തിയ ഒരാള്‍ക്കും ജനിമരണചക്രത്തില്‍ നിന്നും പുറത്തു കടക്കണമെങ്കില്‍ജന്മാന്തരങ്ങളിലൂടെ നേടിയ കര്‍മ്മരേണുക്കളെയെല്ലാം ചുട്ടെരിക്കേണ്ടി വരുന്നു. പിന്നെയും നിയോഗങ്ങള്‍ ബാക്കി... അതിലൊന്നാണ് അവധൂതാവസ്ഥ. ഗുരുദേവന്‍ കഴിഞ്ഞ ജന്മത്തില്‍ഷിര്‍ദ്ദിസായി ബാബ എന്ന അവധൂതനായിരുന്നു. അവധൂതഗുരുക്കന്മാര്‍ പ്രാകൃതവും ഭ്രാന്തവുമായചേഷ്ടകളിലൂടെയും വേഷത്തിലൂടെയും ലോകരെ തന്നില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. അദ്ദേഹംമുക്താവസ്ഥയിലെത്തിയിരിക്കുന്ന ഏതെങ്കിലും ഒരു വ്യക്തിയോടുള്ള കടം വീട്ടാനായി മാത്രമായിരിക്കുംജന്മമെടുക്കുന്നത്. അടുത്തതാണ് അവതാരാവസ്ഥ. അവതരിക്കുക എന്നാല്‍ ഉയര്‍ന്ന അവസ്ഥയില്‍നിന്നും താഴ്ന്ന അവസ്ഥയിലേക്ക് ഇറങ്ങി വരിക എന്നാണ് (പരമാത്മചൈതന്യം ജീവഭാവംസ്വീകരിക്കുന്നു) അല്ലാതെ മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരം എന്നവകാശപ്പെടുന്ന ആള്‍ദൈവം എന്നല്ല. അവതരിക്കുന്നവര്‍ ലോകരെ തന്നിലേക്ക് ആകര്‍ഷിക്കുന്നു. ജന്മാന്തരങ്ങളിലൂടെതാന്‍ ആരോടെല്ലാം കടപ്പെട്ടിരിക്കുന്നുവോ ആരോടെല്ലാം ബന്ധപ്പെട്ടിരിക്കുന്നുവോ അവരെയെല്ലാംതന്നിലേക്കടുപ്പിച്ച് എല്ലാ കടങ്ങളും വീട്ടുന്നു. ചിലരെല്ലാം അദ്ദേഹത്തിന്റെ സിദ്ധികളില്‍ വിസ്മയിച്ചൂ, മറ്റുചിലര്‍ അദ്ദേഹത്തിന്റെ സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി, ചിലര്‍ക്ക് അദ്ദേഹം ഗുരുവായിരുന്നു. കൂടുതല്‍ പേര്‍ക്കും അദ്ദേഹം ഈശ്വരന്‍ തന്നെയായിരുന്നു. ചൈതന്യത്തെസാക്ഷാത്കരിച്ച ആള്‍ ചൈതന്യം തന്നെയാണല്ലോ... ചൈതന്യമാണല്ലോ ഈശ്വരന്‍. പക്ഷേ ഈശ്വരന് രോഗാവസ്ഥയോട് മല്ലിടേണ്ടി വന്നു. ഡോക്ടര്‍മാരുടേയും മരുന്നുകളുടേയും സഹായത്തോടെ ജീവന്‍ നിലനിര്‍ത്തേണ്ടി വന്നു... എന്തുകൊണ്ട്..? ദീര്‍ഘകാലം കാന്‍സര്‍രോഗബാധിതനായിരുന്ന ശ്രീരാമകൃഷ്ണദേവനോട് ഇതേ ചോദ്യം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞഉത്തരം ഇതായിരുന്നുകര്‍മ്മഫലങ്ങളൊന്നും ബാക്കി വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’. ഇനിയുള്ളജന്മത്തില്‍ അദ്ദേഹം ഒരു സദ്ഗുരുവായിരിക്കും. ഏറ്റവും ഉന്നതമായ അവസ്ഥ. ജന്മാന്തരങ്ങളിലൂടെ തന്റെ കാലടികള്‍ പിന്തുടര്‍ന്ന് തന്റെ അന്ത:രംഗശിഷ്യരായിത്തീര്‍ന്നവരെ മുക്താവസ്ഥയിലെത്തിക്കുകയാണ് അദ്ദേഹത്തിന്റെ ധര്‍മ്മം. തന്റെ ശിഷ്യരില്‍ ഒരാളെങ്കിലും തനിക്ക്സമനായിത്തീര്‍ന്നാല്‍ അദ്ദേഹത്തിന് ജനനമരണചക്രത്തില്‍ നിന്നും പുറത്തുകടക്കാം, കടക്കാതിരിക്കുകയും ചെയ്യാം , അത് അദ്ദേഹത്തിന്റെ മാത്രം ഇച്ഛ... എനിക്കൊരിക്കലുംഅദ്ദേഹത്തോട് മമത തൊന്നിയിരുന്നില്ല. കര്‍മ്മബന്ധങ്ങളുടെ മുന്‍വഴികളിലൊന്നും ഞാന്‍അദ്ദേഹത്തെ കണ്ടിട്ടുണ്ടാവില്ല .....

0 comments:

Design by The Blogger Templates Blogger Blog Templates

Design by The Blogger Templates